Saturday, February 27

നാട്

പോരുമ്പോള്‍ ;
എന്നെ മറക്കുമോയെന്ന്
വയല്‍വരമ്പിലൂടെ വന്ന
പതിനെട്ട് തികഞ്ഞ ഒരു കാറ്റ്

ഇനി വരാതിരിക്കരുത്;
ഒറ്റമരത്തിനു താഴെ
മീന്‍കുഞ്ഞുങ്ങളെ മുകളിലേക്കയച്ച്
അടിയൊഴുക്കുകള്‍ക്കിടയിലെവിടയോ
ഒളിച്ചിരുന്ന് പുഴ

വരാമെന്നോ,
വരുമെന്നോ,
കള്ളം പറഞ്ഞു

പക്ഷെ കള്ളുഷാപ്പിനു പുറകിലെ
അറബിപ്പുളിയോടുമാത്രം
പറയാതിരിക്കാന്‍ കഴിഞ്ഞില്ല
നക്ഷത്രങ്ങള്‍‍ക്കിടയിലെ
വഴിതിരഞ്ഞുപോവുകയാണെന്ന്..

ഹരിശ്രി

സഞ്ചാരികള്