Wednesday, September 22

പ്രണയം....

....
നിന്നെത്തിരഞ്ഞാണ് വന്നത്
കാണാതെ പോകുമായിരുന്നു
ഒടുവിലെപ്പോഴൊ
വിരല്‍‍ത്തുമ്പുകള്‍‍‍  കൊണ്ട്
നീയെന്‍റെ ഹൃദയത്തില്‍ത്തൊട്ടു
ഇപ്പോ നിന്നെത്തഴുകുവാന്‍
കാറ്റ് എന്‍റെ കൈകളില്‍‍
സുഗന്ധം പുരട്ടുകയാണ്
നിന്നെ ചുംബിക്കുവാന്‍‍
പൂമ്പാറ്റകള്‍‍
എന്‍റെ ചുണ്ടുകളില്‍
തേന്‍ വിതറുകയാണ്
....
ഒഴുകിവരുന്നുണ്ട്
എന്‍റെ നെഞ്ചില്‍
നിന്നൊരോളപ്പരപ്പ്
നീ ചുണ്ടുകളിലൊളിച്ചു വച്ച
പ്രണയഗാനത്തിന്‍റെ
ഈരടികളെ തിരഞ്ഞ്,
നിന്‍റെ കവിള്‍ത്തടങ്ങളില്‍
കണ്‍മഷിക്കണ്ണുകളില്‍
നേര്‍ത്ത മുടിയിഴകളില്‍
വന്നു പൂക്കുകയാണ്
പുഴയിലെ ഏഴാമത്തെ
ചുഴിയില്‍ ഞാന്‍‍‍‍‍‍‍‍‍‍‍‍ കാത്തുവച്ച
എന്‍റെ ചുംബനങ്ങളുടെ
പിങ്കുനിറമുള്ള
പായല്‍വള്ളികള്‍‍‍‍‍‍‍‍‍,
സ്ഫടികക്കണ്ണുകളുള്ള
മീന്‍കുഞ്ഞുങ്ങളോട്
ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു
നിന്‍റെ നെഞ്ചിലെ
മന്ദാരപ്പൂക്കളെക്കുറിച്ച്
...
പ്രണയം മരണമാണ്
ഇന്നലെകളെ മറന്ന്
നാളെകളെ മറന്ന്
നിന്‍റെ ഇലയനക്കങ്ങളില്‍
ഞാന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു

Thursday, September 9

കൂട്ടുകാരിക്ക്

ഇതൊരു ഭ്രാന്തന്‍ സ്വപ്നമാണ്
നമ്മുടെ സൌഹൃദത്തിന്റെ പൂക്കള്ക്ക്
ഇപ്പോ ചുവപ്പുനിറം
നീയും ഞാനുമില്ലാതായി
നമ്മളുണ്ടായതിന്റെ
ഓര്‍മ്മ ബാക്കി വച്ച്
ഏതെങ്കിലും ഒരു സന്ധ്യയില്
അവ കൊഴിഞ്ഞുവീഴും

ഹരിശ്രി

സഞ്ചാരികള്